ആശങ്ക നിറഞ്ഞ 21 മണിക്കൂറിന് ശേഷമാണ് അബിഗേലിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊല്ലം ഓയൂരില്‍ നിന്നും ഇന്നലെ തട്ടിക്കൊണ്ടുപോയ അബിഗേല്‍ സാറയെ കണ്ടെത്തിയത് ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ്. അജ്ഞാതയായ സ്ത്രീ കുട്ടിയെ കാര്‍ തുറന്ന് ആശ്രാമം മൈതാനത്തിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷം വാഹനം വേഗത്തില്‍ പാഞ്ഞുപോയതായാണ് വിവരം. കുഞ്ഞിന്‍റെ ആരോഗ്യനില തൃപ്തികരമാണ്.
ഇന്നലെ വൈകിട്ട് നാലരക്കാണ് ട്യൂഷന് പോകും വഴി സഹോദരന് മുന്നിൽ വെച്ചാണ് അബിഗേൽ സാറ എന്ന കുട്ടിയെ വെള്ള കാറിലെത്തിയ അജ്ഞാതസംഘം കടത്തിക്കൊണ്ടുപോയത്. സംസ്ഥാനത്തൊട്ടാകെയും കൊല്ലം ജില്ലയുടെ ഉൾപ്രദേശങ്ങളിലും നടത്തിയ വിശദമായ പരിശോധനയിലും കുട്ടിയെ കണ്ടെത്താനായില്ല. അതിനിടെ, കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അതിനിടെ പ്രതികളിലൊരാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു.
ഒരു രാത്രി മുഴുവന്‍ പൊലീസും ജനങ്ങളും അബിഗേലിന് വേണ്ടി നാടിന്‍റെ മുക്കും മൂലയും അരിച്ചുപെറുക്കിയിരുന്നു. സത്രീകളുള്‍പ്പെടെ ഉള്ളവരാണ് കുട്ടിയെ തെരയാന്‍ മുന്നിട്ടിറങ്ങിയത്.