ലോകകപ്പിൽ പാക്കിസ്ഥാന് ഇന്ന് നിര്‍ണായക മത്സരം. ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ. ഉച്ചയ്ക്ക് രണ്ടിന് ചെന്നൈയിലാണ് മത്സരം. ഇന്ത്യയോട് ഉൾപ്പടെ തുടര്‍ച്ചയായ മൂന്ന് തോൽവി. ഇന്നത്തെ മത്സരം അന്തിമമാണെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ അന്ത്യശാസനം. പാക്കിസ്ഥാനും ക്യാപ്റ്റൻ ബാബര്‍ അസമിനും ചെന്നൈയിൽ ഇന്ന് എല്ലാം കൊണ്ടും ജീവന്മരണ പോരാട്ടമാണ്.
ലോകകപ്പിലെ നേര്‍ക്ക് നേര്‍ പോരാട്ടങ്ങളിൽ നേരിയ മുൻ തൂക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഉളളത്. അഞ്ചിൽ മൂന്നെണ്ണത്തിൽ ജയം. എന്നാൽ അവസാന രണ്ട് ലോകകപ്പുകളിലും നേര്‍ക്ക് നേര്‍ വന്നപ്പോൾ ജയം പാകിസ്ഥാന് സ്വന്തം. 1992ലെ ലോകകപ്പിലും സെമി കാണലിന്‍റെ പുറത്താകലിന്‍റെ വക്കിലൂടെ പാകിസ്ഥാന്‍ കടന്നു പോയിട്ടുണ്ട്. അന്ന് തുടര്‍ച്ചയായി അഞ്ച് ജയങ്ങളുമായി പാകിസ്ഥാന്‍ ഇമ്രാന്‍ ഖാന്‍റെ നേതൃത്വത്തില്‍ കിരീടം നേടിയാണ് തിരിച്ചുവന്നത്.