മാലദ്വീപ് പ്രസിഡന്റിന്റെ സന്ദർശനം സംബന്ധിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്ന് ഇന്ത്യ അറിയിച്ചു. തെരഞ്ഞെടുപ്പിന് മുൻപ് സന്ദർശനത്തിന് അനുമതി നൽകാനാണ് സാധ്യത. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യാസന്ദർശനത്തിന് മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസ് താൽപര്യം അറിയിച്ചിരുന്നു. മാലദ്വീപിലേക്ക് ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ ഇന്ത്യയിൽ നിന്നായിരിക്കെ മുയിസിന്റെ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ നിർണായകമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മന്ത്രിമാരുടെ പരാമർശത്തിന് പിന്നാലെ മാലദ്വീപിനെതിരെ ബഹിഷ്കരണ ആഹ്വാനവുമായി ഇന്ത്യയിലെ വിനോദസഞ്ചാരികൾ രംഗത്തെത്തിയിരുന്നു.