മഹാരാഷ്ട്രയിലെ മഹായുതി സഖ്യത്തിലെ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുണ്ടാകും. എൻസിപി അജിത്ത് പവാർ വിഭാഗവും ശിവസേന ഷിൻഡേ വിഭാഗവും ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തു വിട്ടേക്കും. മഹാ വികാസ് അഘാഡിയിൽ തർക്കം തുടരുന്നതിനിടെ എൻസിപി ശരദ് പവാര്‍ വിഭാഗവും ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചേക്കും. അതിനിടെ ആന്ധ്രപ്രദേശിലെ അമരാവതി മണ്ഡലത്തിലെ എംപി നവനീത് റാണ ബിജെപിയിൽ ചേര്‍ന്നു.
മഹാ വികാസ് അഘാഡി സഖ്യം തര്‍ക്കത്തിലായിരിക്കെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് മഹായുതി സഖ്യം. ബാരാമതിയിൽ സുനേത്ര പവാറിന്റയും റായ്ഖഡിൽ സുനിൽ തത്കറെയെയുടെയും പേരുകൾ എൻസിപി അജിത്ത് പവാര്‍ വിഭാഗം പ്രഖ്യാപിച്ചിരുന്നു. മുംബൈയിലെ സീറ്റുകളിൽ ശിവസേനയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. എൻഡിഎ സഖ്യത്തിലേക്ക് അടുത്ത രാജ് താക്കറെയ്ക്ക് സീറ്റു നൽകുമോ എന്നതിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. സംസ്ഥാനത്ത് 24 സീറ്റുകളിൽ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ബിജെപി ആറ് സീറ്റുകളിൽ കൂടി പ്രഖ്യാപനം നടത്തിയേക്കും. നാസിക്കിൽ നിന്നും മുതിര്‍ന്ന എൻസിപി നേതാവും മന്ത്രിയുമായ ഛഗൻ ഭുജ്പലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കും. ശിവസേന ഷിൻഡേ വിഭാഗവും ബിജെപിയും അവകാശ വാദം ഉന്നയിക്കുന്ന സീറ്റാണ് നാസിക്ക്.
മഹാ വികാസ് അഘാഡിയിൽ തർക്കം തുടരുന്നതിനിടെയാണ് എൻസിപി ശരദ് പവാര്‍ വിഭാഗം ഇന്ന് സഖ്യത്തിലെ ധാരണ പ്രകാരം 10 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക.